വിക്രംസിംഹ

വിക്രം സിംഹക്ക് ജാമ്യം

ബംഗളൂരു: അനധികൃത മരംമുറി കേസിൽ അറസ്റ്റിലായ വിക്രം സിംഹക്ക് കോടതി ജാമ്യം അനുവദിച്ചു. ഞായറാഴ്ച ബേലൂർ കോടതി പ്രിസൈഡിങ് ഓഫിസർ പ്രകാശ് നായക ആണ് ജാമ്യ ഉത്തരവ് നൽകിയത്.

മൈസൂരു-കുടക് എം.പി പ്രതാപ് സിംഹയുടെ സഹോദരനാണ് വിക്രം സിംഹ. സഹോദരന്റെ അറസ്റ്റിനെ രാഷ്ട്രീയവത്കരിക്കാൻ പ്രതാപ് സിംഹ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ കുടുംബത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് എന്നായിരുന്നു എം.പിയുടെ ആരോപണം.

ഹാസൻ ജില്ലയിലെ നന്ദഗൊണ്ഡനഹള്ളിയിലെ വനഭൂമിയിൽനിന്ന് 126 വൃക്ഷങ്ങൾ വിക്രം മുറിച്ചുകടത്തിയതിന് വനം വകുപ്പ് അധികൃതർ രജിസ്റ്റർ ചെയ്ത കേസിലാണ് വിക്രം സിംഹ അറസ്റ്റിലായത്.

Tags:    
News Summary - Bail for Vikram Simha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.