മംഗളൂരു: ദാമ്പത്യ പ്രശ്നങ്ങളിൽ സഹായം തേടി കൗൺസലിങ് കേന്ദ്രത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കൗൺസലറെ കൗപ് പൊലീസ് അറസ്റ്റ് ചെയ്തു.
മല്ലരു ഗ്രാമവാസിയായ നിരഞ്ജൻ ശേഖർ ഷെട്ടിയാണ് (52) അറസ്റ്റിലായത്. വിവാഹജീവിതത്തിലെ പ്രശ്നങ്ങൾക്ക് കൗൺസലിങ് തേടി കൗപ് താലൂക്കിൽ മൂഡ്ലുരു ഗ്രാമത്തിലെ കങ്കൻഗുട്ടു കോമ്പൗണ്ടിലുള്ള സുനന്ദ വെൽനസ് സെന്ററിനെ യുവതി സമീപിച്ചിരുന്നു.
സെഷനിൽ പ്രതി ശാരീരികമായി ബന്ധപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് അതിജീവിത കൗപ് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. കാർക്കള അസി. പൊലീസ് സൂപ്രണ്ട് ഡോ. ഹർഷ പ്രിയംവദ, കൗപ് സർക്കിൾ ഇൻസ്പെക്ടർ അസ്മത്ത് അലി എന്നിവരുടെ നേതൃത്വത്തിൽ കൗപ് പൊലീസ് സബ് ഇൻസ്പെക്ടർ ശുഭകറും സംഘവും പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.