കല്പറ്റ: രാഹുല്‍ ഗാന്ധി എം.പി നയിച്ച ഭരണഘടന സംരക്ഷണ റാലി കൽപറ്റയെ ജനനിബിഡമാക്കി. പൗരത്വ ഭേദഗതി നിയമമടക്കം മോദി സർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്കെതിരെ ആയിരങ്ങളാണ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ കൽപറ്റയിൽ യു.ഡി.എഫ് റാലിയിൽ അണിനിരന്നത്.
രാവിലെ 11ന് കല്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിന് സമീപത്തുനിന്നാണ് റാലി തുടങ്ങിയത്. രാഹുല്‍ ഗാന്ധിയും യു.ഡി.എഫ് നേതാക്കളും മുന്നിൽ നടന്നുനീങ്ങി. ആവേശം വിതറി റോഡിനിരുവശവും ജനങ്ങൾ തിങ്ങിക്കൂടി. മഹാത്മാ ഗാന്ധിയുടെ ഛായാചിത്രവും ഭരണഘടന ആമുഖവും ദേശീയ പതാകയുമായി പ്രവർത്തകർ അണിനിരന്നു. വിദ്യാർഥികളും വനിതകളും സേവാദള്‍-വൈറ്റ് ഗാര്‍ഡ് വാളൻറിയര്മാരും പ്രവർത്തകരും അണിചേർന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്ട്രേഷനും പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യമെങ്ങും നടക്കുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. യു.ഡി.എഫ് ജില്ല കമ്മിറ്റിയാണ് സംഘടിപ്പിച്ചത്.
പാർട്ടി പതാകകൾ ഒഴിവാക്കി ദേശീയപാതാക ഉയർത്തിപ്പിടിച്ചാണ് പ്രവർത്തകർ നീങ്ങിയത്. കല്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചു. ജനങ്ങളെ ഇരുമ്പഴിക്കുള്ളിലാക്കിയും പ്രതിഷേധിക്കുന്നവരെ വെടിവെച്ചുെകാന്നുമാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിനെതിരെ അക്രമത്തിെൻറ പാത സ്വീകരിക്കാതെ സമാധാനവും സ്നേഹവും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.സി. വിഷ്ണുനാഥ്, പി.പി. ആലി, കെ.സി. റോസക്കുട്ടി, ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, യു.ഡി.എഫ് ജില്ല ചെയർമാൻ പി.പി.എ. കരീം, കൺവീനർ എൻ.ഡി. അപ്പച്ചൻ, എൻ. സുബ്രണ്യൻ, വി.വി. പ്രകാശ്, പി.കെ. ജയലക്ഷ്മി, കെ.കെ. അഹമ്മദ്ഹാജി, കെ.കെ അബ്രഹാം, പി.വി. ബാലചന്ദ്രൻ, എം.എസ്. വിശ്വനാഥൻ, റസാഖ് കൽപറ്റ, എ. പ്രഭാകരൻ, പി.ടി. ഗോപാലക്കുറുപ്പ്, സി.പി. വർഗീസ്, കെ.വി പോക്കർഹാജി, വി.എ മജീദ്, സി.പി. ചെറിയ മുഹമ്മദ്, കെ.കെ. ഗോപിനാഥൻ, കെ.ബി. നസീമ, എൻ.കെ. റഷീദ്, കെ.എ. മുഹമ്മദ് സഖാഫി, എം.സി. സെബാസ്റ്റ്യൻ, അഡ്വ. ജവഹർ, പ്രവീൺ തങ്കപ്പൻ, ടി.കെ. ഭൂപേഷ്, പൗലോസ് കുറുമ്പേമഠം, മാണി ഫ്രാൻസിസ്, ചിന്നമ്മ ജോസ്, പടയൻ മുഹമ്മദ്, സി. മൊയ്തീൻകുട്ടി, ടി. ഹംസ, കെ. ഹാരിസ്, പി. ഇസ്മയിൽ, എം.എ. ജോസഫ്, എൻ.എം. വിജയൻ, ഡി.പി. രാജശേഖരൻ, പി.കെ. അനിൽകുമാർ, സി. ജയപ്രസാദ്, എം.എം. രമേശൻ, പി.കെ. കുഞ്ഞിമൊയ്തീൻ, ജി. വിജയമ്മ, നജീബ് കരണി, എം.ജി. ബിജു, ശോഭനാകുമാരി, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ഡി. പ്രദീപ്, അഡ്വ. പി.ഡി. സജി, പി.വി. ജോർജ്, കെ.ഇ. വിനയൻ, അഡ്വ. വേണുഗോപാൽ, മാണി ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.