സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവ് ഗവ. സ്കൂളിെൻറ പഴയ കെട്ടിടം പൊളിച്ച് വിറ്റ സംഭവം വിവാ ദത്തിൽ. സ്കൂളില്‍ ഹൈടെക് കെട്ടിടം നിര്മിക്കുന്നതിെൻറ ഭാഗമായാണ് പഴയം കെട്ടിടം പൊളി ച്ചുവിറ്റത്. പൂര്‍ണമായും കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുനീ ക്കാന്‍ നിസ്സാര തുകയാണ് ഈടാക്കിയതെന്നാണ് ആരോപണമുയരുന്നത്. 2.25 ലക്ഷം രൂപക്കാണ് കെട്ടിടം പൊളിക്കാന്‍ കരാര്‍ നല്‍കിയത്. വിവാദമായതോടെ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.
കെട്ടിടം പൊളിച്ചുനീക്കിയതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരിൽ ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നത്. ഇതിലും കൂടിയ തുക ലഭിക്കുമെന്നിരിക്കെ നിസ്സാര തുകക്കാണ് പൊളിക്കാൻ കരാർ നൽകിയതെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും വിജിലൻസിനും പരാതി നല്‍കുകയും ചെയ്തു.ഇതിെൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
ചൊവ്വാഴ്ച അന്വേഷണ സംഘം സ്കൂളിലെത്തി പരിശോധന നടത്തി. കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ഈ കെട്ടിടത്തില്‍നിന്നു 150 ലോഡ് കല്ലും 6000ത്തിലധികം ഓടും ലക്ഷങ്ങള്‍ വിലമതിക്കുന്ന മര ഉരുപ്പടികളും ലഭിക്കും. ചുരുങ്ങിയ വിലക്ക് കരാര്‍ നല്‍കിയതിലൂടെ സര്‍ക്കാറിന് വന്‍നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, കെട്ടിടം പൊളിക്കാന്‍ ജില്ല പഞ്ചായത്ത് അധികൃതര്‍ നല്കിയ കരാര്‍ തുകയേക്കാള്‍ കൂടിയ തുകക്കാണ് പൊളിച്ചുമാറ്റിയതെന്നും മറിച്ചുള്ള ആരോപണങ്ങളില്‍ കഴമ്പിെല്ലന്നുമാണ് സ്കൂള്‍ അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.