മഹറൂഫ്

കവർച്ച കേസ്: പ്രതി എട്ടു വർഷത്തിനുശേഷം പിടിയിൽ

തിരുനെല്ലി: കവർച്ച കേസിലുൾപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ടു വർഷത്തിനു ശേഷം പിടിയിൽ. കമ്പളക്കാട് മാളിയേക്കൽ വീട്ടിൽ മഹറൂഫിനെയാണ് (40) തിരുനെല്ലി പൊലീസ് നാട്ടിലേക്ക് വരും വഴി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

2016 ഫെബ്രുവരിയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിർത്തി കവർച്ച ചെയ്യാൻ ശ്രമിച്ച നാലു പേരടങ്ങുന്ന സംഘത്തിലെ ഒരാളാണ് മഹറൂഫ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ലാൽ.സി. ബേബിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സരിത്ത്, വിനീത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Robbery case-Accused in custody after eight years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.