കൽപറ്റ/മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തില്‍ നെടുങ്കരണയില്‍ രണ്ടു അസം തൊഴിലാളികള്‍ ക്ക് കോളറ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുങ്കരണയിലും സമീപപ്രദേശങ്ങളിലും രോ ഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്ത്, ഭക്ഷ്യ സുര ക്ഷാ വിഭാഗം എന്നിവർ സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഭക്ഷണത്ത ിലൂടെ പകരുന്ന രോഗങ്ങള്‍ നിയന്ത്രിക്കുക എന്ന ഉദേശ്യത്തോടെ ആരോഗ്യവകുപ്പിലെയും ഭക് ഷ്യ സുരക്ഷാ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ സംയുക്തമായി ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ പരിശോധനയും ബോധവത്കരണവും നടത്തി.
തെരുവോര കച്ചവടസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വയറിളക്കരോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തണം. നെടുങ്കരണ മദ്റസ ഹാളിലാണ് ബോധവത്കരണ ക്ലാസ് നടത്തിയത്. ജില്ലയില്‍ കേടായതും കൃത്രിമമായി പഴുപ്പിച്ചതുമായ പഴവർഗങ്ങളും കീടനാശിനികള്‍ തളിച്ച പച്ചക്കറികളും വില്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പുല്പള്ളി, ബത്തേരി, കല്പറ്റ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലെ ഫ്രൂട്ട്സ് മൊത്തകച്ചവട സ്ഥാപനങ്ങളിലും പച്ചക്കറി മൊത്തകച്ചവട സ്ഥാപനങ്ങളിലും വഴിയോര കച്ചവടസ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി.
മാതളനാരങ്ങ, ആപ്പിള്‍, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് ഫുഡ് അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. പരിശോധനാഫലം വരുന്നമുറക്ക് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ പി.ജെ. വര്‍ഗീസ് അറിയിച്ചു. പരിശോധനക്ക് കല്പറ്റ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ എം.കെ. രേഷ്മ, സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ നിഷ പി. മാത്യു എന്നിവര്‍ നേതൃത്വം നല്കി. അസം സ്വദേശികളായ 14 പേരെ കഴിഞ്ഞ ദിവസം വയറിളക്കം, ഛർദി എന്നിവയെ തുടർന്ന് കൽപറ്റ ജനറൽ ആശുപത്രി, അരപ്പറ്റയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും ഗുരുതരാവസ്ഥയിലായ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഇതിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടു പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. കൂടുതൽ പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.