കോളറ: ജില്ലയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
text_fieldsകൽപറ്റ/മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തില്‍ നെടുങ്കരണയില്‍ രണ്ടു അസം തൊഴിലാളികള്‍ ക്ക് കോളറ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുങ്കരണയിലും സമീപപ്രദേശങ്ങളിലും രോ ഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്ത്, ഭക്ഷ്യ സുര ക്ഷാ വിഭാഗം എന്നിവർ സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഭക്ഷണത്ത ിലൂടെ പകരുന്ന രോഗങ്ങള്‍ നിയന്ത്രിക്കുക എന്ന ഉദേശ്യത്തോടെ ആരോഗ്യവകുപ്പിലെയും ഭക് ഷ്യ സുരക്ഷാ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ സംയുക്തമായി ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ പരിശോധനയും ബോധവത്കരണവും നടത്തി.
തെരുവോര കച്ചവടസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വയറിളക്കരോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തണം. നെടുങ്കരണ മദ്റസ ഹാളിലാണ് ബോധവത്കരണ ക്ലാസ് നടത്തിയത്. ജില്ലയില്‍ കേടായതും കൃത്രിമമായി പഴുപ്പിച്ചതുമായ പഴവർഗങ്ങളും കീടനാശിനികള്‍ തളിച്ച പച്ചക്കറികളും വില്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പുല്പള്ളി, ബത്തേരി, കല്പറ്റ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലെ ഫ്രൂട്ട്സ് മൊത്തകച്ചവട സ്ഥാപനങ്ങളിലും പച്ചക്കറി മൊത്തകച്ചവട സ്ഥാപനങ്ങളിലും വഴിയോര കച്ചവടസ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി.
മാതളനാരങ്ങ, ആപ്പിള്‍, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് ഫുഡ് അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. പരിശോധനാഫലം വരുന്നമുറക്ക് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ പി.ജെ. വര്‍ഗീസ് അറിയിച്ചു. പരിശോധനക്ക് കല്പറ്റ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ എം.കെ. രേഷ്മ, സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ നിഷ പി. മാത്യു എന്നിവര്‍ നേതൃത്വം നല്കി. അസം സ്വദേശികളായ 14 പേരെ കഴിഞ്ഞ ദിവസം വയറിളക്കം, ഛർദി എന്നിവയെ തുടർന്ന് കൽപറ്റ ജനറൽ ആശുപത്രി, അരപ്പറ്റയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും ഗുരുതരാവസ്ഥയിലായ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഇതിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടു പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. കൂടുതൽ പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പഴകിയതും തണുത്തതും കേടായതുമായ ഭക്ഷണം ഒഴിവാക്കുക
- ഈച്ച മലിനപ്പെടുത്തിയ ഭക്ഷണവും മത്സ്യവും ഉപയോഗിക്കാതിരിക്കുക
- തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
- പഴങ്ങള്‍, പച്ചക്കറി മുതലായവ ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക
- മാങ്ങ, ആപ്പിള്‍ മുതലായവ തൊലി ചെത്തിക്കളഞ്ഞതിനു ശേഷം മാത്രം ഭക്ഷിക്കുക.
- കിണര്‍, ടാങ്ക് വെള്ളം കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്ത് സൂക്ഷിക്കുക
- മലവിസര്‍ജനം കക്കൂസുകളില്‍ മാത്രം നടത്തുക
- മലവിസര്‍ജ്ജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക
- വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.