സുൽത്താൻ ബത്തേരി: ഈസ്റ്റ് ചീരാലിലെ പാട്ടം, കമ്പക്കൊടി പ്രദേശങ്ങളിൽ കാട്ടാനശല്യം ര ൂക്ഷമായി. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കർഷകരെയും പെരുവഴിയിലാക്കി. തിങ്കളാഴ്ച രാത്രിയും പ്രദേശത്ത് കാട്ടാന ഭീതി പരത്തി. നൂൽപ്പുഴ വനത്തിൽനിന്നെത്തിയ ആന ട്രെഞ്ചും ഫെൻസിങ്ങും തകർത്താണ് ജനവാസ കേന്ദ്രങ്ങളിലെത്തിയത്. പുതുശ്ശേരി ഷൺമുഖൻ, കമ്പക്കൊടി വാസു, പാട്ടത്ത് വിജയൻ തുടങ്ങിയവരുടെ നൂറുകണക്കിനു വാഴകൾ നശിപ്പിച്ചു.
തുടർന്ന് കിഴക്കേ പാട്ടത്തേക്ക് നീങ്ങിയ കാട്ടാന വയംകര തൊടി സുബ്രഹ്മണ്യെൻറ വീട്ടിലെ പട്ടിക്കൂട് തകർത്തു.
കൂനമാക്കിൽ അളകരിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും ലോലക്കൽ ഇക്ബാലിെൻറ ബൈക്കിനും കേടുപാടുകൾ വരുത്തി. കഴിഞ്ഞ കാലങ്ങളിൽ കാർഷിക വിളകൾ മാത്രം നശിപ്പിച്ചിരുന്ന കാട്ടാന വീടുകൾ കയറി ആക്രമിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് കിടങ്ങും ഫെൻസിങ്ങും കാര്യക്ഷമമാക്കിയും വാച്ചർമാരെ നിയോഗിച്ചും കാട്ടാന ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് തടയണമെന്ന് പ്രദേശത്തുകാർ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.