മീനങ്ങാടി: ടൗണിലെ മാര്‍ക്കറ്റ് ജങ്ഷന്‍ അപകട മേഖലയാകുമ്പോള്‍ അധികൃതര്‍ പ്രശ്നം ഗൗരവത്തിലെടുക്കുന്നില്ളെന്ന് ആക്ഷേപം. ഇവിടെ നടന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് ഹോമിക്കപ്പെട്ടത്. ഒടുവില്‍ ശനിയാഴ്ച നടന്ന അപകടത്തില്‍ ഓട്ടോ ഡ്രൈവറാണ് മരിച്ചത്. ടൗണില്‍ ഏറെ തിരക്കുള്ള ഭാഗമാണ് മാര്‍ക്കറ്റ് ജങ്ഷന്‍. ഓട്ടോ, ഗുഡ്സ് സ്റ്റാന്‍ഡുകള്‍ക്ക് പുറമെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങും ഇവിടെ പതിവാണ്. ഇതോടെ ദേശീയ പാതയിലൂടെ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു. മാര്‍ക്കറ്റ് റോഡ് നന്നാക്കിയത് അടുത്തിടെയാണ്. ഈ റോഡില്‍ നിന്നും പെട്ടെന്ന് വാഹനങ്ങള്‍ ദേശീയ പാതയില്‍ കയറുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നു. മാര്‍ക്കറ്റ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ഹമ്പ് സ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.