ദുരിതം തീരാതെ പടിഞ്ഞാറെവീട് കോളനി

കല്‍പറ്റ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട പടിഞ്ഞാറെ വീട് പണിയ കോളനി ദുരിതക്കയത്തില്‍. കുടിവെള്ളം ലഭിക്കാത്തതിലും ശോച്യാവസ്ഥ പരിഹരിക്കാത്തതിലും കോളനിക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. പതിനഞ്ചോളം പണിയ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ആകെയുണ്ടായിരുന്ന കിണറും മലിനമായതോടെ ഒരു തുള്ളിവെള്ളം പോലും ലഭിക്കാത്ത സ്ഥിതിയിലായി. നിലവില്‍ വീട്ടാവശ്യത്തിനും മറ്റും വെള്ളം ലഭിക്കണമെങ്കില്‍ ദൂരസ്ഥലങ്ങളിലേക്ക് പോവണം. കക്കൂസ്, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാ ത്ത നിരവധി കുടുംബങ്ങള്‍ കോളനിയിലുണ്ട്. പലര്‍ക്കും സര്‍ക്കാര്‍ വീടിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും കോളനിയില്‍ നാമമാത്രമായ വീടുകള്‍ മാത്രമാണ് നിര്‍മിച്ചത്. കാലവര്‍ഷം തുടങ്ങിയാല്‍ ചോരുന്ന വീടുകളുടെ സ്ഥിതി ഗ്രാമപഞ്ചായത്ത് അധികൃതരോട് നിരവധിതവണ പരാതിപ്പെട്ടിട്ടും നിരാശയായിരുന്നു ഫലമെന്ന് കോളനിക്കാര്‍ ആരോപിക്കുന്നു. കുടിവെള്ള ക്ഷാമമടക്കമുള്ള ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ ജനപ്രതിനിധികള്‍ തയാറാവുന്നില്ളെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവഗണിക്കുന്ന ജനപ്രതിനിധികളുടെ സമീപനങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും കോളനിക്കാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.