മാനന്തവാടി: കര്‍ണാടകയില്‍നിന്ന് മാക്കൂട്ടം, കണ്ണൂര്‍ ഇരിട്ടി വഴി നികുതി വെട്ടിച്ച് വയനാട്ടിലേക്ക് കോഴിക്കുഞ്ഞുങ്ങളെ കടത്തുന്നു. സര്‍ക്കാറിന് നികുതിയിനത്തില്‍ നഷ്ടമാവുന്നത് ലക്ഷങ്ങള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോഴി കര്‍ഷകരുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ കോഴി ഫാമുകളിലേക്കാണ് വിവിധ വാണിജ്യനികുതി ചെക് പോസ്റ്റുകള്‍ വെട്ടിച്ച് കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കോഴിക്കുഞ്ഞുങ്ങളത്തെുന്നത്. എന്നാല്‍, ഇതിന്‍െറ ഒരു ആനുകൂല്യവും ഇവിടങ്ങളിലെ ചെറുകിട കോഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. ജില്ലയില്‍ പ്രധാനമായും മുത്തങ്ങ വഴിയും താളൂര്‍ വഴിയുമാണ് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നത്. ഒരു കോഴിക്കുഞ്ഞിന് നാല് രൂപ അമ്പതുപൈസ പ്രകാരം വാണിജ്യ നികുതി അടച്ചശേഷമാണ് കടത്തിവിടുന്നത്. ഇത് അടക്കാതെ ജില്ലയിലേക്ക് കോഴികളെ എത്തിക്കാനാണ് ഇരിട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോബി പുതിയ മാര്‍ഗം കണ്ടത്തെിയത്. തമിഴ്നാട്ടിലെ പല്ലടം, പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ സത്യമംഗലം ചുരം കയറ്റി ഗുണ്ടല്‍പേട്ട ചാമരാജ് നഗര്‍, മാക്കൂട്ടം വഴിയാണ് ഇരിട്ടിയിലത്തെിക്കുന്നത്. കര്‍ണാടകയില്‍നിന്നുള്ള കോഴിക്കുഞ്ഞുങ്ങളും ഇതുവഴിയാണത്തെുന്നത്. സ്വകാര്യ വാഹനങ്ങളിലത്തെിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ മാക്കൂട്ടത്തുവെച്ച് അതിര്‍ത്തിക്ക്മുമ്പേ തോണിയില്‍ കയറ്റി ഇരിട്ടി ടൗണിനോട് ചേര്‍ന്ന ചെറുപുഴ ചെക്പോസ്റ്റുകള്‍ വെട്ടിച്ച് കാക്കയങ്ങാടിന്് സമീപത്ത് എത്തിച്ചുനല്‍കാന്‍ പ്രത്യേക സംഘങ്ങളുണ്ട്. പുഴയോരത്തുനിന്ന് സ്വകാര്യ ആഡംബര കാറുകളില്‍ കയറ്റിയാണ് പിന്നീട് വയനാട്ടിലേക്കുള്ള യാത്ര. നിടുംപൊയിലിലുള്ള ചെക്പോസ്റ്റ് മറികടക്കാനായി കാക്കയങ്ങാട് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് മണത്തണവഴി നിടുമ്പൊയില്‍ചുരത്തിന്‍െറ പകുതിയിലത്തെുന്ന റോഡിലൂടെയാണ് ചുരത്തിലത്തെുന്നത്. ഇവിടെനിന്ന് മാനന്തവാടിയിലേക്കുള്ള വഴിയില്‍ പിന്നീട് ബോയ്സ് ടൗണിലാണ് വാണിജ്യനികുതി ചെക്പോസ്റ്റുള്ളത്. ഇത് വെട്ടിക്കാനായി പേര്യ എത്തുന്നതിന് മുമ്പായി വലത്തോട്ടുള്ള റോഡ് വഴി വാളാട് തവിഞ്ഞാല്‍ ഭാഗങ്ങളിലത്തെുകയാണ് പതിവ്. അതോടെ, വയനാട്ടിലെ എല്ലായിടത്തുമത്തെി കുഞ്ഞുങ്ങള വിതരണംചെയ്യാന്‍ ഇവര്‍ക്ക് കഴിയും. ടാറ്റാ സുമോ, ബൊലേറോ തുടങ്ങിയ വാഹനങ്ങളായതിനാല്‍ ചെക്പോസ്റ്റുകളില്‍ മാത്രമേ പരിശോധിക്കപ്പെടുകയുള്ളൂ. 7,000 മുതല്‍ 10,000 കുഞ്ഞുങ്ങളെ വരെ ഇത്തരം വാഹനങ്ങളില്‍ കൊണ്ടുവരാന്‍ കഴിയും. 40 ഗ്രാം മാത്രം തൂക്കം വരുന്ന കോഴിക്കുഞ്ഞുങ്ങള്‍ 80-100 എണ്ണം വീതമുള്ള ഫൈബര്‍, കാര്‍ഡ്ബോര്‍ഡ് പെട്ടികളിലാണ് കൊണ്ടുവരുന്നത്. രാത്രി മാത്രം നടത്തുന്ന കോഴിക്കടത്തിലൂടെ ഒരുവാഹനം 30,000 മുതല്‍ 45,000 രൂപവരെയാണ് വെട്ടിക്കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ദിനംപ്രതി സര്‍ക്കാറിന് നഷ്ടമാവുന്നത്. ജില്ലയില്‍ ചെറുതും വലുതുമായി ആയിരത്തിലധികം കോഴിഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ 40 ദിവസത്തിലും പുതിയ കോഴിക്കുഞ്ഞുങ്ങളാണ് ഇവിടങ്ങളിലേക്കെത്തേണ്ടത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും പലവിലയാണെന്നതിനാല്‍ നികുതി വെട്ടിപ്പിന്‍െറയും വിലയിടിവിന്‍െറയും ഒരു ആനുകൂല്യവും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. നിലവില്‍ ജില്ലയില്‍ 26 രൂപക്കാണ് കുഞ്ഞുങ്ങളെ നല്‍കുന്നത്. എന്നാല്‍, സദാസമയവും വാണിജ്യനികുതി വകുപ്പിന്‍െറ ഇന്‍റലിജന്‍സ് വിഭാഗം റോഡിലൂടെ ചീറിപ്പായുന്നുണ്ടെങ്കിലും ആഡംബര വണ്ടികളിലെ കോഴിക്കടത്ത് മാത്രം കണ്ടത്തൊനാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.