മേപ്പാടി: ഗ്രാമപഞ്ചായത്ത് മത്സ്യ-മാംസ മാര്‍ക്കറ്റ് ആരോഗ്യ വകുപ്പധികൃതര്‍ അടപ്പിച്ചു. മതിയായ ലൈസന്‍സും രേഖകളുമില്ലാതെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് മേപ്പാടി സ്വദേശി എം.ടി. മുജീബ് നല്‍കിയ ഹരജിയെ തുടര്‍ന്ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മേപ്പാടി ആരോഗ്യ വകുപ്പധികൃതര്‍ പൊലീസ് സഹായത്തോടെയാണ് മാര്‍ക്കറ്റ് അടപ്പിച്ചത്. 2014ല്‍ ഉദ്ഘാടനം ചെയ്ത മാര്‍ക്കറ്റ് മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാത്തതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും ആരോഗ്യ വകുപ്പിന്‍െറയും സര്‍ട്ടിഫിക്കറ്റുകളില്ലാതെയും അക്കാരണത്താല്‍ ഗ്രാമപഞ്ചായത്തിന്‍െറ ലൈസന്‍സില്ലാതെയുമാണ് പ്രവര്‍ത്തിച്ചുവന്നത്. ഇത് ചൂണ്ടിക്കാട്ടി എം.ടി. മുജീബ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് മാര്‍ക്കറ്റ് പൂട്ടാന്‍ കോടതി ഉത്തരവിട്ടത്. ഓണം അവധി കഴിഞ്ഞാലുടന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം തേടണമെന്നും ഉത്തരവിലുണ്ട്. അതിന്‍പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍െറ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പധികൃതരാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.