മുളാറമ്പത്ത് കനാല്‍ പാതിവഴിയില്‍; എം.എല്‍.എ സന്ദര്‍ശിച്ചു

കല്‍പറ്റ: കമ്പളക്കാട് മുളാറമ്പത്ത് പടിഞ്ഞാറേവീട് കനാല്‍ പ്രദേശം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. കനാല്‍ പാതിവഴിയില്‍ നിര്‍മാണം നിലച്ചിട്ട് ഇരുപത് വര്‍ഷമായി. ഇരുപത് മീറ്ററില്‍ നിലകൊള്ളുന്ന പാറപൊട്ടിച്ച് നീക്കിയാല്‍ ബാക്കിഭാഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. നിരവധിതവണ ജനപ്രതിനിധികള്‍ക്കുമുന്നില്‍ നാട്ടുകാര്‍ വിഷയം അവതരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഈ അവസരത്തിലാണ്കനാല്‍ സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരം എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചത്. നിരവധി ആദിവാസികുടുംബങ്ങള്‍, അതിപുരാതനമായ പള്ളി, മാനഞ്ചേരി ക്ഷേത്രം, ആരോഗ്യകേന്ദ്രം എന്നിവ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍, പ്രദേശത്തെ റോഡ് ചളിയും കുണ്ടുംനിറഞ്ഞതാണ്. കനാല്‍ പൂര്‍ത്തീകരിച്ചാല്‍ ഇതുവഴിയുള്ള റോഡ് കമ്പളക്കാട് ബൈപാസായി ഉപയോഗപ്പെടുത്താം. അടിയന്തരമായി റോഡിന്‍െറ ശോച്യാവസ്ഥ വകുപ്പ ്മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടുത്തുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയതായി സമിതി ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.