കല്‍പറ്റ: തരിയോട് പഞ്ചായത്തിന്‍െറ കീഴിലുള്ള ആയുര്‍വേദ ആശുപത്രിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ കാഷ്വല്‍ സ്വീപ്പര്‍ നിയമനം റദ്ദ് ചെയ്യണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും സി.ഡി.എസ് നല്‍കിയ ലിസ്റ്റിലെ ആറാം റാങ്കുകാരിക്ക് നിയമനം നല്‍കി. സാധാരണ എച്ച്.എം.സി കമ്മിറ്റി അംഗങ്ങളടങ്ങിയ ഇന്‍റര്‍വ്യൂ ബോര്‍ഡ് കൂടിക്കാഴ്ച നടത്തിയ ശേഷം നിയമന ഉത്തരവ് പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചുവേണം നിയമനം നടത്താന്‍. ഡി.എം.ഒ നേരിട്ടാണ് ഇവിടെ സ്വീപ്പര്‍ നിയമനം നടത്തിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. എച്ച്.എം.സി കമ്മിറ്റി പുന$സംഘടിപ്പിക്കുക, 11 മാസമായി ഒഴിഞ്ഞുകിടക്കുന്ന പഞ്ചായത്ത് സെക്രട്ടറി പോസ്റ്റിലേക്ക് ഉടന്‍ നിയമനം നടത്തുക, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ആയുര്‍വേദ ആശുപത്രിയിലെ നിയമനം റദ്ദാക്കുക, പരാതിക്കാരെയും ജില്ലാ കലക്ടറെയും തെറ്റിദ്ധരിപ്പിച്ച ഡി.എം.ഒക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്തംഗങ്ങളായ സി.ടി. ചാക്കോ, ഷീജ ആന്‍റണി, സീമ ആന്‍റണി, ഗിരിജ സുരേന്ദ്രന്‍, ബിന്ദു ചന്ദ്രന്‍, കെ.വി. സന്തോഷ്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ബഷീര്‍ പുള്ളാട്ട് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.