ഗൂഡല്ലൂര്‍: തമിഴ്നാട് ടീ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ (ടാന്‍ ടീ) തൊഴിലാളികള്‍ക്ക് കുറഞ്ഞ ബോണസ് പ്രഖ്യാപനം നടത്തിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരത്തിലേക്ക്. 10 ശതമാനം ബോണസാണ് പ്രഖ്യാപിച്ചത്. അതേസമയം, 20 ശതമാനം ബോണസ് നല്‍കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമുറകള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിന്‍െറ ഭാഗമായി തൊഴില്‍ നല്‍കാനാണ് തമിഴ്നാട് ടീ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ആരംഭിച്ചത്. വനംവകുപ്പിന്‍െറ കീഴിലാണ് ടാന്‍ ടീ നിയന്ത്രണം. നീലഗിരി, കോയമ്പത്തൂര്‍ ജില്ലയിലെ വാള്‍പ്പാറ ഉള്‍പ്പെടെ 7000ത്തോളം തൊഴിലാളികള്‍ സ്ഥിരമായും 10,000 തൊഴിലാളികള്‍ താല്‍ക്കാലികമായും ജോലി ചെയ്യുന്നുണ്ട്. അതേസമയം, ടാന്‍ ടീ നടത്തിപ്പ് നഷ്ടമായതിനാല്‍ ഈ വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് 10 ശതമാനം ബോണസ് നല്‍കാനാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. 8.33 ശതമാനം ബോണസും ഇന്‍സെന്‍റീവ് 1.67 ശതമാനവും ചേര്‍ത്താണ് 10 ശതമാനം ബോണസ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ ബോണസ് കൈപ്പറ്റേണ്ടതില്ളെന്നാണ് ട്രേഡ് യൂനിയനുകള്‍ അറിയിച്ചത്. 20 ശതമാനം ബോണസ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുക, പാടികള്‍ വാസയോഗ്യമാക്കുക, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വന്യമൃഗശല്യത്തില്‍നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് നടന്ന ട്രേഡ് യൂനിയനുകളുടെ യോഗത്തില്‍ തോട്ടംതൊഴിലാളി മുന്നേറ്റ സംഘത്തിന്‍െറ ജനറല്‍ സെക്രട്ടറി മാടസാമി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.