ബീനാച്ചിയില്‍ ബൂത്തിനെച്ചൊല്ലി സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി: ബീനാച്ചിയില്‍ ബൂത്ത് കെട്ടുന്നതിനെച്ചൊല്ലി ആരംഭിച്ച പ്രശ്നം സംഘട്ടനത്തില്‍ കലാശിച്ചു. എന്‍.ഡി.എ പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെക്കുറിച്ച് എന്‍.ഡി.എ പ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാത്രിയില്‍ ബീനാച്ചിയില്‍ ബൂത്ത് കെട്ടാന്‍ ചെന്നപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. ഇതത്തേുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പ്രവര്‍ത്തകര്‍ ബൂത്തിലിരിക്കാന്‍ ചെന്നപ്പോള്‍ സംഘട്ടനമുണ്ടായി. പ്രശ്നം പരിഹരിക്കാനത്തെിയ പൊലീസ് പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. മര്‍ദനമേറ്റ അനില്‍, വിഷ്ണു, പ്രവീണ്‍ എന്നിവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, സി.പി.എം പ്രവര്‍ത്തകനായ കൊട്ടിലിങ്കല്‍ ശിവരാമനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രിയില്‍ വാഹനത്തിലത്തെി സൈക്കിള്‍ചെയിന്‍ കൊണ്ട് മര്‍ദിച്ചുവെന്ന് സി.പി.എം പറഞ്ഞു. ഇയാളും ആശുപത്രിയില്‍ അഡ്മിറ്റാണ്. ബൂത്ത് കെട്ടുന്നതിനെച്ചൊല്ലി ബി.ജി.പി അനാവശ്യ പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. പൊലീസ് എത്തി സംഘര്‍ഷം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.