വൈത്തിരി: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പൊഴുതന പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം. പൊഴുതന, ആനോത്ത്, ആറാംമൈല്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഏത്തവാഴകള്‍ കാറ്റില്‍ നിലംപൊത്തി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. വേനല്‍ തുടങ്ങിയതോടെ രൂക്ഷമായ ചൂടില്‍ അപ്രതീക്ഷതമായി എത്തിയ മഴ നേരിയ ആശ്വാസം പകര്‍ന്നുവെങ്കിലും മഴയോടൊപ്പമത്തെിയ ശക്തമായ കാറ്റ് നാശം വിതക്കുകയായിരുന്നു. വൈകീട്ട് മൂന്നു മണിയോടെയാണ് വൈത്തിരി മേഖലയില്‍ ഇടിമിന്നലോടെ മണിക്കൂറുകളോളം മഴ പെയ്തത്. മഴയോടൊപ്പമത്തെിയ കാറ്റില്‍ വൈദ്യുതിലൈനുകള്‍ക്ക് മുകളില്‍ മരം വീഴുകയും വൈദ്യുതിബന്ധം തടസ്സപ്പെടുകയും ചെയ്തു. പ്രദേശത്തെ കര്‍ഷകരായ അജി, ഗോപി, ജോണി എന്നിവരുടെ വിളവെടുക്കാന്‍ പാകമായ നൂറുകണക്കിന് വാഴകള്‍ കാറ്റില്‍ നശിച്ചു. തരുവണ ഭാഗത്ത് വൈകീട്ടുണ്ടായ കാറ്റിലും മഴയിലും മിന്നലേറ്റ് പശു ചത്തു. ചാളക്കണ്ടി പടിക്കല്‍ മേയാന്‍ കെട്ടിയിട്ട മന്ദംകണ്ടി മമ്മൂട്ടിയുടെ പശുവാണ് ചത്തത്. കൊടക്കാട്ടുകുന്നില്‍ കുട്ടിഹസന്‍ അബ്ദുല്ലയുടെ വീടിന്‍െറ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. ചങ്ങാടംവയലില്‍ ആയിരക്കണക്കിന് വാഴകള്‍ നിലംപൊത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.