വന്യജീവികളെ ആക്രമിക്കല്‍: ദുരൂഹത അന്വേഷിക്കണം –സോളിഡാരിറ്റി

കല്‍പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്യജീവികള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി പരിഹാരമുണ്ടാക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവികളെ ആക്രമിക്കുന്ന ക്രൂരവിനോദം വര്‍ധിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. കുറിച്യാട് റെയ്ഞ്ചില്‍ പിടിയാനയെ വെടിവെച്ചുകൊന്ന കേസില്‍ ദുരൂഹതയുണ്ട്. വനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലത്തെുന്ന വിനോദസഞ്ചാരികളും മറ്റും വനത്തില്‍ ഇറങ്ങുന്നതും വന്യജീവികളെ ആക്രമിക്കുന്നതടക്കമുള്ള ക്രൂരവിനോദത്തിലേര്‍പ്പെടുന്നതും വര്‍ധിക്കുകയാണ്. ഭൂമാഫിയയും വനം വകുപ്പും തമ്മിലെ ശീതസമരവും പ്രയാസം സൃഷ്ടിക്കുന്നതായി ആരോപണവുമുണ്ട്. ഒരു പ്രകോപനവുമില്ലാതെ വന്യജീവികള്‍ ആക്രമിക്കപ്പെടുന്നതിന് ശാശ്വത പരിഹാരം വേണം. കുറ്റവാളികളെ കണ്ടത്തെി ശിക്ഷിക്കാനുള്ള നടപടി വേഗത്തിലാക്കണം. വന്യജീവികള്‍ ആക്രമിക്കപ്പെടുമ്പോള്‍ വയനാടന്‍ വനത്തിലൂടെയുള്ള രാത്രി ഗതാഗതം പൂര്‍ണമായി നിരോധിക്കണമെന്ന വാദവും ശരിയല്ല. ഒരു നാടിന്‍െറ വികസനം മുരടിപ്പിക്കാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് റഫീഖ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ നിഷാദ്, ഷഫീഖ് മേപ്പാടി, ജാബിര്‍ കാട്ടിക്കുളം, സലാം പിണങ്ങോട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.