കല്‍പറ്റ: പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമ കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. ഭര്‍ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും യുവതികള്‍ക്കെതിരെ അതിക്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും. പുറത്തുനിന്നുള്ളവര്‍ കോളനിയിലത്തെി വ്യാജവാറ്റ്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നരെ എക്സൈസ്, പൊലീസ്, ട്രൈബല്‍ പ്രമോട്ടര്‍ എന്നിവരുടെ സഹായത്തോടെ നിരീക്ഷിക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആദിവാസി വിഭാഗങ്ങളുടെ ഭവനനിര്‍മാണം പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികളാരംഭിക്കും. ജില്ലയില്‍ 3800ല്‍ അധികം വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇവയുടെ നിര്‍മാണം കരാറുകാര്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.