ഭൂമിക്കായുള്ള ആവയല്‍ കോളനിക്കാരുടെ കാത്തിരിപ്പ് നീളുന്നു

കല്‍പറ്റ: മീനങ്ങാടി പഞ്ചായത്തിലെ ആവയല്‍ കോളനിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് പഞ്ചായത്ത് മെംബര്‍ മുതല്‍ മന്ത്രിമാര്‍വരെ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് മടങ്ങിപ്പോയതല്ലാതെ നിയമപ്രകാരം ഭൂമി ലഭിക്കുന്നതിനായുള്ള ഒരുനടപടിയും എങ്ങുമത്തെിയിട്ടില്ല. അഞ്ചു വര്‍ഷം മുമ്പ് ബത്തേരി പഞ്ചായത്തിലെ പഴേരിയില്‍നിന്ന് ആദിവാസി ഐക്യസമിതിയുടെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിയിലെ മിച്ചഭൂമിയായ ആവയല്‍ പ്രദേശത്ത് കുടില്‍ കെട്ടിയവരാണ് മുപ്പതോളം ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍. ഇതില്‍ വനംവകുപ്പിന്‍െറ ഭൂമിയെന്നാരോപിച്ച് മാസങ്ങളോളം കണ്ണൂരും കോഴിക്കോടും ജയിലുകളില്‍ ശിക്ഷയനുഭവിച്ചവരാണ് കുടുംബങ്ങളില്‍ ഭൂരിഭാഗവും. പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ താമസിക്കുന്ന കൈയേറ്റഭൂമിയില്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍പോലും സൗകര്യമില്ല. ദുരിതക്കയത്തില്‍നിന്നുള്ള മോചനത്തിനായി പലരെയും സമീപിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കാറില്ളെന്ന് കോളനിക്കാര്‍ പറയുന്നു. തെരഞ്ഞടുപ്പടുക്കുമ്പോള്‍ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും കോളനിയിലെ സ്ഥിരം സന്ദര്‍ശകരാവും. അവര്‍ക്കു മുന്നില്‍ ദുരിതങ്ങളും ആശങ്കകളും കോളനിക്കാര്‍ പങ്കുവെക്കുകയും ജയിച്ചുകഴിഞ്ഞാല്‍ തങ്ങളെ മറക്കുന്ന സമീപനവുമാണുണ്ടാവാറുള്ളത്. വനാവകാശ നിയമപ്രകാരവും മുത്തങ്ങ സമരത്തിന്‍െറ ഭാഗമായി പട്ടയവിതരണം നടത്തിയ സര്‍ക്കാര്‍ തങ്ങളുടെ സമരത്തെ കണ്ടില്ളെന്ന് നടിക്കുകയാണെന്നും കോളനിക്കാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.