കല്‍പറ്റ: അഴിമതി നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ഭാരവാഹികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരു മണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. സോളാര്‍തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് പകല്‍പോലെ വെളിച്ചത്തുവന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് കെ.പി. ഷിജു, സെക്രട്ടറി കെ. റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. പ്രധാന ഗേറ്റിലേക്ക് നീങ്ങുന്നതിനിടെ രണ്ടാമത്തെ ഗേറ്റിനടുത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. തുടര്‍ന്നാണ് പൊലീസ് ടിയര്‍ഗ്യാസും ഗ്രനേഡും പൊട്ടിച്ചത്. ഗ്രനേഡ് ഏറില്‍ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തത്തെി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി പ്രധാനഗേറ്റിലേക്ക് നീങ്ങി. മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് കെ.പി. ഷിജു അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, വി. ഹാരീസ്, മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.