ഗൂഡല്ലൂര്‍: മുതുമല ആനക്യാമ്പിലെ വളര്‍ത്താനകളില്‍ ജൂനിയറായ റങ്ക (അഞ്ചര) ചെരിഞ്ഞത് സുഖചികിത്സാ ക്യാമ്പില്‍ നൊമ്പരമായി. ആനകള്‍ക്കായി വ്യാഴാഴ്ച മുതല്‍ ആരംഭിച്ച സുഖചികിത്സാ ക്യാമ്പില്‍ റങ്കയുമുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആന ചെരിഞ്ഞത്. രണ്ടുവര്‍ഷം മുമ്പ് മെരുക്കുന്നതിനിടെ റങ്കയുടെ കാലുകള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനുള്ള ചികിത്സ നല്‍കിവരുകയായിരുന്നു. ചികിത്സ ഫലം കണ്ടില്ളെന്ന് ക്യാമ്പ് ഡോക്ടര്‍ വിജയരാഘവന്‍ പറഞ്ഞു. 2010ല്‍ മേട്ടുപ്പാളയം ശിരുമുകൈയില്‍ നിന്നാണ് ആനക്കുട്ടിയെ മുതുമലയിലെ ആനക്യാമ്പിലേക്ക് കൊണ്ടുവന്നത്. കൂട്ടംതെറ്റിവന്ന കുട്ടിയാനയെ വനപാലകര്‍ കണ്ടത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.