ജപ്തി; നിര്‍ധന കുടുംബം പെരുവഴിയില്‍

മാനന്തവാടി: നോട്ടു പ്രതിസന്ധിക്കിടെ ബാങ്ക് അധികൃതരുടെ ജപ്തി നടപടിയെ തുടര്‍ന്ന് നിര്‍ധന കുടുംബം പെരുവഴിയില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനന്തവാടി ശാഖയില്‍നിന്നാണ് ബുധനാഴ്ച വൈകുന്നേരത്തോടെ കോടതി ഉത്തരവിന്‍െറ മറവില്‍ നിര്‍ധന കുടുംബത്തെ ബലം പ്രയോഗിച്ച് പെരുവഴിയിലിറക്കിയത്. പീച്ചംകോട് അംബേദ്കര്‍ റോഡിലെ നിര്‍ധന കുടുംബത്തെയാണ് പൊലീസുമായത്തെിയ ബാങ്ക് അധികൃതര്‍ ബലം പ്രയോഗിച്ച് വീട്ടില്‍നിന്ന് പുറത്താക്കി വീടിന്‍െറയും വീട്ടിനുള്ളിലുണ്ടായിരുന്ന അലമാരയുടെയും താക്കോല്‍ കൈവശപ്പെടുത്തി വിലപേശിയത്. മുഴുവന്‍ തുകയും ലഭിക്കാതെ വീടിന്‍െറ താക്കോല്‍ തരില്ളെന്ന് വാശി പിടിച്ചിരുന്ന ബാങ്ക് അധികൃതര്‍ വിവരമറിഞ്ഞത്തെിയ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ലോണിലേക്ക് 50,000 രൂപയുടെ ചെക്ക് കൈപ്പറ്റിയ ശേഷമാണ് മടങ്ങി പ്പോയത്. ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ വീട്ടിലത്തെുമ്പോള്‍ സ്ത്രീകളും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ തയാറാവാതിരുന്ന ഇവരെ ബലം പ്രയോഗിച്ച് പുറത്തിറക്കി വീട് പൂട്ടുകയായിരുന്നു. ഇതിനിടയില്‍ അടുക്കള ഭാഗത്തെ വാതില്‍ തകരുകയും ചെയ്തു. ഗൃഹനാഥന്‍ വിട്ടിലത്തെിയപ്പോള്‍ അടക്കാനുള്ള തുകയില്‍ ഒരു ലക്ഷം രൂപ വൈകുന്നേരത്തോടെ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ ജപ്തി നിര്‍ത്തിവെക്കാന്‍ തയാറായില്ല. നാട്ടുകാര്‍ വിവരമറിഞ്ഞത്തെിയതോടെ ബാങ്ക് അധികൃതരെ പോകാനനുവദിച്ചില്ല. തുടര്‍ന്ന്, മാനന്തവാടിയില്‍നിന്ന് പൊലീസ് സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും നാട്ടുകാരിലൊരാള്‍ 50,000 രൂപയുടെ ചെക്ക് കൈയോടെ നല്‍കുകയും ചെയ്തശേഷമാണ് വീടിന്‍െറ താക്കോല്‍ തിരിച്ചുനല്‍കിയത്. വീടിനുണ്ടായ നാശനഷ്ടങ്ങള്‍ ബാങ്ക് മാനേജര്‍ വഹിക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. 2010ല്‍ വീട് നിര്‍മാണത്തിനായി വായ്പയെടുത്ത മൂന്നുലക്ഷം രൂപയില്‍ 1,65,000 രൂപ തിരിച്ചടക്കുകയും തുടര്‍ ഗഡുക്കളുടെ അടവ് തെറ്റുകയുമായിരുന്നു. ചെറുകിട പാട്ടക്കച്ചവടക്കാരനായ ഗൃഹനാഥന്‍ ഈ വര്‍ഷം പാട്ടത്തിനെടുത്ത അടക്ക നോട്ടു നിരോധനത്തെ തുടര്‍ന്ന് വന്‍ നഷ്ടത്തിലായിരുന്നു. ഇതിനിടയിലാണ് ബാങ്ക് അധികൃതരുടെ മനുഷ്യത്വരഹിത നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.