കല്‍പറ്റ: തരുവണ കരിങ്ങാരി ഗീതാഭവനില്‍ വിനോദിനി കുഞ്ഞമ്മ കൊലപാതക കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രതിയായ മകന്‍ അശോകനെയാണ് ജില്ല സെഷന്‍സ് ജഡ്ജ് ഡോ. വിജയകുമാര്‍ വെറുതെ വിട്ടത്. 2001 ഡിസംബര്‍ 11നാണ് കേസിന് ആസ്പദമായ സംഭവം. വൈകീട്ട് ഏഴിന് വീട്ടിലെ നടുമുറിയില്‍ അശോകന്‍ അമ്മയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും അന്നുരാത്രി 10.30ന് ജില്ല ആശുപത്രിയില്‍ അവര്‍ മരണപ്പെടുകയും ചെയ്തതായാണ് വെള്ളമുണ്ട പൊലീസെടുത്ത കേസ്. എന്നാല്‍, കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന കാരണത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. 15ഓളം സാക്ഷികളും, 12ലധികം രേഖകളും എട്ടോളം തൊണ്ടിമുതലുകളും ഫോറന്‍സിക് സര്‍ജന്‍ അടക്കമുള്ള സാക്ഷികളെയും വിസ്തരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.