ഗൂഡല്ലൂര്‍: തകര്‍ന്നുകിടക്കുന്ന വീടുകള്‍ നന്നാക്കുകയും വീടില്ലാത്തവര്‍ക്ക് വീട് അനുവദിച്ച് ഗ്യാസ് കണക്ഷന്‍ നല്‍കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. കുന്താതാലൂക്കിലെ മഞ്ചൂര്‍ ബെള്ളത്തികൊമ്പൈ കുറുമ്പര്‍ കോളനിവാസികളാണ് തിങ്കളാഴ്ച കലക്ടറേറ്റില്‍ നടന്ന പൊതുജന അദാലത്തില്‍ നിവേദനം നല്‍കിയത്. കോളനിയില്‍ 50 കുടുംബങ്ങളാണ് താമസിക്കുന്നത്. കാലപ്പഴക്കംമൂലം ഗ്രൂപ് ഹൗസുകള്‍ വാസയോഗ്യമല്ലാതായിരിക്കുകയാണ്. ഇത് നന്നാക്കണം. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണം, എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. സോളൂര്‍ പഞ്ചായത്തിലെ ബൊക്കാപുരം, കുറുമ്പര്‍പള്ളം, കോവില്‍പട്ടി ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. അതേസമയം, ഈ കോളനികളെ നീലഗിരി പൊലീസ് ദത്തെടുത്ത് കോളനിയില്‍ കുടിവെള്ളത്തിനായി കുഴല്‍ക്കിണര്‍ സ്ഥാപിക്കാനും ശുചിമുറി സൗകര്യത്തിനും നടപടിയെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.