വന്യമൃഗ വേട്ട: നാലുപേര്‍ കൂടി അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗവേട്ടയുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. നൂല്‍പ്പുഴയില്‍ അറസ്റ്റിലായ വേട്ടസംഘത്തിലെ പ്രതിയായ സംജാദിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ പുത്തന്‍കുന്ന് നൊച്ചംവയല്‍ കോളനിയിലെ വൈശാഖ് (22), രഖില്‍ (22), ശ്രീജിത്ത് (23), നടവയല്‍ വീട്ടിപ്പുര കണ്ണന്‍ (23) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നൂല്‍പ്പുഴ ചെട്ട്യാലത്തൂര്‍ ഗ്രാമത്തിനടുത്തുനിന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വേട്ടക്കിടെ ഏഴുപേരെയും പിന്നീട് ഒരാളെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ 12 പേരാണ് കസ്റ്റഡിയിലുള്ളത്. നിലമ്പൂരില്‍ വെടിയുണ്ടയും മറ്റും വില്‍ക്കുന്ന സ്ഥാപനത്തിന്‍െറ ഉടമയേയും വനംവകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിടിയിലായവര്‍ സ്ഥിരമായി റിസോര്‍ട്ടുകളില്‍ വെടിയിറച്ചി എത്തിച്ചുനല്‍കുന്നവരാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ക്ക് കുപ്പാടിയില്‍ ആനയെ കൊന്നതുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.