സുല്‍ത്താന്‍ ബത്തേരി: എക്സ്റേ എടുക്കാന്‍ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദിച്ചതായി പരാതി. ബത്തേരി വിനായക ആശുപത്രിയിലെ ഡോക്ടര്‍ രണ്‍വീര്‍ കൃഷ്ണനെയും നഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും മര്‍ദിച്ചെന്നാണ് പരാതി. മരത്തില്‍നിന്ന് വീണ് ചികിത്സ തേടിയത്തെിയ വള്ളുവാടി സ്വദേശി റെജിയാണ് മര്‍ദിച്ചതെന്നാണ് ആരോപണം. എക്സ്റേ എടുക്കാന്‍ എത്തിയപ്പോള്‍ വൈദ്യുതി നിലക്കുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിനിടയില്‍ സമയം വൈകിയതിനാലാണ് ഇയാള്‍ ഡോക്ടറെയും ജീവനക്കാരെയും മര്‍ദിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ബത്തേരി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.