ജനകീയ എസ്.പിക്ക് സ്ഥലംമാറ്റം

കല്‍പറ്റ: വയനാടിന്‍െറ ജനകീയ പൊലീസ് മേധാവിയായി ചുരുങ്ങിയ നാളുകള്‍ക്കകം പേരെടുത്ത അജീതാബീഗത്തെ പൊടുന്നനെ സ്ഥലംമാറ്റിയതിനുപിന്നില്‍ ഭരണകക്ഷി രാഷ്ട്രീയക്കാരുടെ ചരടുവലി എന്ന് ആരോപണം. ബ്ളോക് പഞ്ചായത്ത് ഓഫിസിലെ എന്‍ജിനീയറെ മര്‍ദിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദം ചെലുത്തി എസ്.പിയെ മാറ്റിയതെന്നാണ് സൂചന. എസ്.പിയെ തങ്ങള്‍ വയനാട്ടില്‍ ഇരുത്തിപ്പൊറുപ്പിക്കില്ളെന്ന് ഈ സംഭവത്തിനുശേഷം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ പരസ്യമായി വീമ്പുപറഞ്ഞ് നടന്നിരുന്നു. ജില്ലയിലെ ക്രമസമാധാനപാലന രംഗത്തും ആദിവാസി കോളനികള്‍ ദത്തെടുത്തത് അടക്കമുള്ള ക്ഷേമപ്രവര്‍ത്തനരംഗത്തും കേവലം അഞ്ചു മാസംകൊണ്ട് സജീവ സാന്നിധ്യമറിയിച്ച അജീതാ ബീഗം സാധാരണക്കാര്‍ക്ക് പ്രാപ്യമായ പൊലീസ് മേധാവിയായി മാറുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറെ ശ്രദ്ധചെലുത്തിയ എസ്.പി, ആദിവാസികളെ അവരുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബോധവത്കരിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനായി തയാറാക്കുന്ന പുസ്തകത്തിന്‍െറ പ്രകാശനം വ്യാഴാഴ്ച കല്‍പറ്റ ഗവ. കോളജില്‍ നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. കേരള പൊലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന എം.കെ. പുഷ്കരനാണ് പുതിയ വയനാട് പൊലീസ് മേധാവി. അദ്ദേഹം ചൊവ്വാഴ്ച ജില്ലയിലത്തെി ചാര്‍ജെടുത്തു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണര്‍ സ്ഥാനത്തുനിന്നാണ് അജീതാ ബീഗം കഴിഞ്ഞ മാര്‍ച്ചില്‍ വയനാട് പൊലീസ് മേധാവിയായി സ്ഥലംമാറ്റം വാങ്ങിയത്തെിയത്. കോയമ്പത്തൂര്‍ സ്വദേശിയായ അജീതാ ബീഗം ഏറെ താല്‍പര്യത്തോടെയാണ് വയനാടിന്‍െറ ക്രമസമാധാനപാലന ചുമതല ഏറ്റെടുത്തത്. വയനാട്ടിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ അനുഭവിക്കുന്ന ദുരിതവും നിസ്സഹായതയും പൊലീസ് മേധാവിയെ ഏറെ സ്പര്‍ശിച്ചപ്പോള്‍ കാക്കിക്കുള്ളിലെ മനുഷ്യസ്നേഹം ആദിവാസി കോളനികള്‍ ദത്തെടുക്കുകയെന്ന ആശയത്തിലേക്ക് നയിക്കുകയായിരുന്നു. ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടികള്‍ സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോകുന്നത് തടയാനുള്ള ശ്രമങ്ങളും നടത്തി. ഓരോ പൊലീസ് സ്റ്റേഷനിലും ഇതിനായി പൊലീസുകാരെ നിശ്ചയിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിന്‍െറ ഫലമായി മൂന്നു മാസത്തിനകം 88 കുട്ടികളെ സ്കൂളുകളില്‍ തിരിച്ചത്തെിക്കാന്‍ കഴിഞ്ഞു. ചുരുങ്ങിയ നാള്‍ക്കകം ജില്ലയില്‍ ഒട്ടേറെ പട്ടികവര്‍ഗ കോളനികള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ അജീതാ ബീഗം സമയം കണ്ടത്തെിയിരുന്നു. സ്ത്രീപീഡനത്തിനിരയാകുന്ന കേസുകളില്‍ ശക്തമായ നിലപാടാണ് അവര്‍ കൈക്കൊണ്ടത്. വീട്ടമ്മയെ ബ്ളാക്മെയില്‍ ചെയ്ത് പീഡിപ്പിച്ച വിവാദ ബ്ളേഡുകാരനെതിരെ കാപ്പ ചുമത്തുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കാന്‍ എസ്.പി നിലപാടെടുത്തെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്‍െറ ഒത്താശയോടെ അതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. പൊലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് കാലാകാലങ്ങളായി തുടരുന്ന രീതികള്‍ മാറ്റി മാതൃകാപരമായ മാറ്റങ്ങള്‍ വരുത്തിയ പൊലീസ് മേധാവിയില്‍ നിയമപാലകര്‍ക്കും ഏറെ വിശ്വാസമായിരുന്നു. ജില്ലയില്‍ അഞ്ചു മാസത്തിനിടെ ഉദ്ഘാടകയായും മുഖ്യാതിഥിയായുമൊക്കെ അജീതാ ബീഗം പങ്കെടുത്ത പരിപാടികളുടെ എണ്ണം പുതിയ റെക്കോഡു തന്നെയാകും. ജനമൈത്രി പൊലീസ് എന്ന ആശയത്തെ പ്രാധാന്യത്തോടെ കാണുന്ന അവര്‍, ആളുകളുമായി ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയായാണ് പൊതുപരിപാടികളെ കണ്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.