നേമം: മുസ്ലിം ജമാഅത്തിെൻറ ആഭിമുഖ്യത്തിൽ ‘ഇന്ത്യൻ ഭരണഘടനയും മതേതരത്വവും സംരക ്ഷിക്കുക’ പ്രമേയത്തിൽ നേമം പൗരാവലിയുടെ ‘പ്രതിഷേധ രാവ്’ വെള്ളായണി ജങ്ഷനിൽ സംഘടിപ്പിച്ചു. മതേതരത്വത്തിെൻറ പേരിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ രാജ്യത്തിനുണ്ടായിരുന്ന യശസ്സ് മോദി സർക്കാർ ഇല്ലാതാക്കിയെന്നും സങ്കുചിത രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിഷേധ രാവ് ഉദ്ഘാടനം ചെയ്ത ഐ.ബി സതീഷ് എം.എൽ.എ പറഞ്ഞു. മതം പൗരത്വത്തിനുള്ള മാനദണ്ഡമാക്കിയ ബി.ജെ.പി സർക്കാറിനെതിരെ ജനം ഒറ്റക്കെട്ടായി തെരുവിലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വിൻസെൻറ് എം.എൽ.എ പറഞ്ഞു. നേമം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ മനാഫ് സ്വാഗതവും വിദ്യാർഥികൾ ദേശീയഗാനവും ആലപിച്ചു.
പാളയം ഇമാം മൗലവി വി.പി. സുഹൈബ്, േനമം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് ഷാഫി ഹസനി, ശാന്തിവിള കുറുവാണി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അഡ്വ. മീരാസാഹിബ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് തോന്നയ്ക്കൽ ജമാൽ, സി.പി.െഎ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ഉണ്ണികൃഷ്ണൻ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, ഡി.സി.സി ജനറൽ സെക്രട്ടറി കൈമനം പ്രഭാകരൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, എസ്.ഡി.പി.ഐ നേതാവ് അഷ്ക്കർ തൊളിക്കോട്, എസ്.വൈ.എസ് നേതാവ് ഹാമിദ് യാസീൻ ജൗഹരി, വിസ്ഡം യൂത്ത് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി, സുഹൈബ് അൽ ഹിക്മി, ഫ്രാൻസ് രക്ഷാധികാരി ആർ.എസ്. ശശികുമാർ, ഇ.എം. നജീബ് (മുസ്ലിം അസോസിയേഷൻ), സലിം കരമന (പോപുലർ ഫ്രണ്ട്), കരമന മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി അലി അക്ബർ എന്നിവര്‍ സംസാരിച്ചു. നേമം, കുറുവാണി മുസ്ലിം ജമാഅത്തുകളുടെ കീഴിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ എം. ആരിഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.