പുനലൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനകീയ സമരത്തിന് മുന്നിൽ കേന്ദ്ര സർക ്കാറിന് മുട്ടുമടക്കേണ്ടി വരുമെന്ന് പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ. ഭരണഘട ന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പുനലൂർ പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ നടന്ന സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോജിച്ച് നിൽക്കുക എന്ന കേരളത്തിെൻറ മാതൃക മറ്റ് സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുളത്തുപ്പുഴ സലീം അധ്യക്ഷത വഹിച്ചു. എസ്. ജയമോഹനൻ, ഭാരതീപുരം ശശി, എം.എം. ജലീൽ, കടയ്ക്കൽ ജുനൈദ്, റവ. എം. ഫ്രാങ്ളിൻ, ശിഹാബുദീൻ മഅ്ദനി, എം.എ. രാജഗോപാൽ, എസ്. താജുദീൻ, നെൽസൺ സെബാസ്റ്റ്യൻ, എസ്. ബിജു, എ.എ. ബഷീർ, സി. വിജയകുമാർ, മുഹമ്മദ് റഫീഖ് മൗലവി, എച്ച്. നാസറുദീൻ, കെ. ധർമരാജൻ, സന്തോഷ് കെ. തോമസ്, എബ്രഹാം മാത്യു, എം. നാസർഖാൻ, ഷിഹാസ് യൂസുഫ്, സജിൻ റാവുത്തർ, മെഹബൂബ് ജാൻ, ഇടമൺ സലീം, കെ.എ. റഷീദ് എന്നിവർ സംസാരിച്ചു.
ബഹുജന റാലിയും പൊതുസമ്മേളനവും ചടയമംഗലം: പൗരത്വ ഭേദഗതി നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പോരേടം മേഖല ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം ജസ്റ്റിസ് ബി. െകമാല്‍പാഷ ഉദ്ഘാടനം ചെയ്തു. ചടയമംഗലം പഞ്ചായത്ത് പ്രസിഡൻറ് പി. രാധാകൃഷ്ണന് നായര്‍, പോരേടം മുസ്ലിം ജമാഅത്ത് ഇമാം കടുവയില്‍ ഷാജഹാന് ബാഖവി, വാര്‍ഡ് മെംബര്‍ എം. അഹമ്മദ് കുഞ്ഞ്, എ. മുസ്തഫ, ഡി. സന്തോഷ്, വി.ഒ. സാജന്, കെ.എ. ഷഫീക്ക്, എം. അന്‍സാറുദീന്‍, പാങ്ങോട് സുരേഷ്, നജീം മുക്കുന്നം, എ. സലാഹുദ്ദീന്, എന്‍. സലാഹുദ്ദീന്, എം.എസ്. റംലി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.