കഠിനംകുളം: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകനെയും ക്രൂരമായി മർദിച്ചശേഷം മകനെ മാരകമായി വെട്ടിപരിക്കേൽപിച്ച പ്രതി അറസ്റ്റിൽ. കഠിനംകുളം ചാന്നാങ്കര വെട്ടുതുറ സ ിംല ലാൻഡിൽ ടെറൻസ് (53) ആണ് കഠിനംകുളം പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ടെറൻസ് മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യ മേരി ലൈലയെ ക്രൂരമായി മർദിച്ചു. ഇത് തടയാനെത്തിയ പതിനാലുകാരനായ മകനെ ക്രൂരമായി മർദിച്ച് അവശനാക്കുകയും തുടർന്ന് മാരകമായി വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. നിലവിളി കേട്ട് പരിസരവാസികൾ എത്തിയെങ്കിലും തടയാൻ കഴിഞ്ഞില്ല.
കഠിനംകുളം പൊലീസ് സ്ഥലത്തെത്തുമ്പോൾ പതിനാലുകാരൻ രക്തം വാർന്ന് അവശനിലയിലായിരുന്നു. പരിക്കേറ്റ അമ്മയെയും മകനെയും ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തോളെല്ലിന് മാരകമായി പരിക്കേറ്റ പതിനാലുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഐ.സി.യുവിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കഠിനംകുളം പൊലീസ് എസ്.എച്ച്.ഒ പി.ബി. വിനോദ് കുമാർ, എസ്.ഐമാരായ അഭിലാഷ്, ഇ.പി. സവാദ് ഖാൻ, കൃഷ്ണപ്രസാദ് എ.എസ്.ഐമാരായ രാജു, ബിനു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.