നേമം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ഒടുവില്‍ നേരത്തേ നിശ്ചയിച്ച വധുവി നെത്തന്നെ മിന്നുചാര്‍ത്തി. ഊക്കോട് വാഴവിള തെക്കേ കാവുവിള പുത്തന്‍വീട്ടില്‍ പരേതനായ ശ േഖരന് നായര്‍-ശ്രീകുമാരി ദമ്പതികളുടെ മകന് ശ്യാംശേഖര്‍ (35) ആണ് വെള്ളായണി തെന്നൂര്‍ ശാസ്തവിളാകത്ത് വീട്ടില്‍ സുരേഷ്കുമാര്‍-ശ്രീകല ദമ്പതികളുടെ മകളായ കാവ്യയെ മിന്നുചാര്‍ത്തിയത്. കല്ലിയൂര്‍ പാൽ സൊസൈറ്റിയിലെ ജീവനക്കാരനായിരുന്നു ശ്യാംശേഖര്‍. പാല് വിതരണത്തിന് പോകവെ 2019 ജൂണ്‍ മാസത്തിലായിരുന്നു യുവാവിെൻറ ജീവിതത്തെ തളര്‍ത്തിയ അപകടമുണ്ടായത്.
അമിതവേഗത്തിലെത്തിയ ഒാമ്നി വാന്‍ യുവാവിനെ ഇടിച്ച് കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരുന്നു. തളര്‍ന്നുപോയ ശരീരം ഇപ്പോള്‍ ഒരുവിധം നടക്കാവുന്ന രൂപത്തിലായി. അപകടം നടക്കുന്നതിനും രണ്ടുമാസം മുമ്പാണ് വെള്ളായണി സ്വദേശിനി കാവ്യയുമായുള്ള വിവാഹം നിശ്ചയിച്ചത്.നേമം നഗരസഭ കല്യാണമണ്ഡപത്തില്‍ ഞായറാഴ്ചയാ യിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.