കൊട്ടാരക്കര: ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ കൊട്ടാരക്കരയിൽ പല പ്രദേശങ്ങള ിലും വെള്ളം കയറി. പടിഞ്ഞാറ്റിൻകര, പാണ്ടിവയൽ, ഈയംകുന്ന്, അയണിമൂട്, ത്രിക്കണ്ണമംഗൽ, എ ം.സി റോഡിൽ രവിനഗർ, ഫെയ്ത് ഹോം ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി നാശനഷ്ടമുണ്ടായി. പടിഞ്ഞാറ്റിൻകരയിൽ നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. ഈയ്യംകുന്ന് അയണിമൂട് വിജി ഭവനിൽ പ്രസന്നൻ, ചരുവിള പുത്തൻവീട്ടിൽ രാധാകൃഷ്ണൻ എന്നിവരുടെ വീടുകളുടെ മതിൽ ഇടിഞ്ഞുതാണു.
അയണിമൂട് രഞ്ജിത്ത് ഭവനിൽ രാജെൻറ വീട്ടുപകരണങ്ങളും വീട് പണിക്കായി സൂക്ഷിച്ചിരുന്ന നിർമാണ സാമഗ്രികളും വെള്ളത്തിൽ ഒലിച്ചുപോയി. പുലമണിൽ മിനിലോറി സ്റ്റാൻഡിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായി. പുലമണിൽ പല കടകളിലും തമ്പുരാൻ ജ്വല്ലറിയുടെ ഗോഡൗണിലും വെള്ളം കയറി. എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പല പ്രദേശങ്ങളിലും കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.