കുന്നിക്കോട്: ഗ്രാമീണമേഖലയില്‍ മോഷണസംഘങ്ങൾ വിലസുന്നു. കഴിഞ്ഞദിവസം കാര്യറയില ് അഞ്ച് വീടുകളിലാണ് മോഷണം നടന്നത്.
രാത്രികാലങ്ങളിലാണ് കൂടുതലും മോഷണങ്ങള്‍ നടക്കുന്നത്. െപാലീസ് പട്രോളിങ് ശക്തമാക്കാത്തതും മോഷണസംഘങ്ങള്ക്ക് സഹായകമാകുന്നുണ്ട്. ആറ് മാസത്തിനിടെ അൻപതിലധികം മോഷണകേസുകളാണ് കിഴക്കൻമേഖലയിലെ വിവിധ സ്േറ്റഷനുകളിൽ റിപ്പോർട്ട് ചെയ്തത്. എന്നാല്‍ അന്വേഷണവും തുടർനടപടികളും ഉണ്ടാകുന്നിെല്ലന്ന് ആരോപണമുണ്ട്.
പല കേസുകളും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. മോഷണങ്ങള്‍ വർധിക്കുന്നുണ്ടെങ്കിലുംവിരലിലെണ്ണാവുന്നതിൽ മാത്രമാണ് പ്രതികളെ പിടികൂടിയത്. പത്തനാപുരം ടൗണിലെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും അപഹരിച്ചിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല. പകൽസമയങ്ങളിലും മോഷ്ടാക്കൾ യഥേഷ്ടം വിഹരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ നാട്ടുകാരും ഭീതിയിലാണ്. ഒറ്റപ്പെട്ട മേഖലകളിലും ജനവാസകേന്ദ്രങ്ങളിലും മോഷ്ടാക്കൾ ഇറങ്ങുന്നുണ്ട്. വിരലടയാളവിദഗ്ധരുടെ പരിശോധനയും ഡോഗ് സ്ക്വാഡിെൻറ അന്വേഷണവുമെല്ലാം വഴിപാടായിമാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.