തിരുവനന്തപുരം: സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ നിലവിലുള്ള രീതിയിൽ മാറ്റം വരുത്താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു. എൽ.പി യിൽ നിലവിലുള്ള 31ന് പകരം 36 വിദ്യാർഥിയും യു.പിയിൽ 36ന് പകരം 41ഉം വിദ്യാർഥികൾ ഉണ്ടെങ്കിൽ മാത്രം രണ്ടാമത്തെ തസ്തിക അനുവദിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനം. 2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിച്ചുണ്ടായ അധിക തസ്തികകളിൽ നടത്തിയ നിയമനങ്ങൾക്ക് നിയമനാംഗീകാരം നൽകണമെന്നും കെ.എ.എം.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.