തിരുവനന്തപുരം: മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. 75000 രൂപയോളം വിലവരുന്ന വിവിധ ഇനത ്തിൽപെട്ട മൊബൈൽ ഫോണുകൾ കവർന്ന മണക്കാട് വില്ലേജില്‍ കരിമഠം കോളനിയില്‍ ടി.സി 39/1162(1) ല്‍ രാജേഷ് ആണ് ഫോര്‍ട്ട് പൊലീസിൻെറ പിടിയിലായത്. അട്ടക്കുളങ്ങരയിലെ കോർപറേഷന്‍ വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് മൊബൈല്‍സ് കടയിലാണ് പൊതുപണിമുടക്ക് ദിവസമായ ബുധനാഴ്ച രാജേഷ് മോഷണം നടത്തിയത്. സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു. മൊബൈല്‍ ഫോണുകള്‍ പ്രതിയുടെ പക്കല്‍നിന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോര്‍ട്ട് പൊലീസ് ഇൻസ്പെക്ടര്‍ എ.കെ. ഷെറി, സബ് ഇന്‍സ്പെക്ടർ വിമല്‍, സി.പി.ഒ മാരായ ഷിബു, പ്രശാന്ത്, ശ്യാം, വിനോദ്, എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.