തിരുവനന്തപുരം: ദേശീയ പണിമുടക്കിൻെറ ഭാഗമായി നഗരത്തിൽ കൂറ്റൻ റാലി. സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ ആഭിമുഖ്യത്ത ിൽ രാവിലെ 10 ഒാടെ പാളയം ആശാൻ സ്ക്വയറിന് മുന്നിൽനിന്നാണ് തൊഴിലാളികൾ സ്റ്റാച്യുവിലെ പ്രധാന സമരകേന്ദ്രത്തിലേക്ക് പ്രകടനമായി എത്തിയത്. സി.െഎ.ടി.യുവിൻെറ പ്രകടനമായിരുന്നു ആദ്യം. ചുമട്ടു തൊഴിലാളികൾ, ഒേട്ടാറിക്ഷ തൊഴിലാളികൾ തുടങ്ങി വിവിധി യൂനിയനുകൾ ചിട്ടയോടെ മാർച്ചിൽ അണിനിരന്നു. പൊതുയോഗത്തിൻെറ ഭാഗമായി തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ സമരകേന്ദ്രത്തിൽ അരങ്ങേറി. ഇൗ അർഥത്തിൽ സമരം സർഗാത്മകം കൂടിയാകുകയായിരുന്നു. സമരക്കാർക്കെല്ലാം നാടൻ ഭക്ഷണവും ഇവിടെ ഒരുക്കിയിരുന്നു. വൈകീട്ട് ആറിനാണ് സമരപരിപാടികൾ അവസാനിച്ചത്. സമരകേന്ദ്രത്തിൽനിന്ന് തൊഴിലാളികൾ രക്തസാക്ഷി മണ്ഡപത്തിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.