തിരുവനന്തപുരം: സ്കൂൾ പരിസരങ്ങളിൽ ലഹരിവിൽപനയും ഉപയോഗവും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു. കുട്ടികൾക്ക് പുകയില ഉൾപ്പെടെ ലഹരിവസ്തുക്കൾ നൽകുന്നത് ബാലനീതി നിയമപ്രകാരം ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഈ നിയമം ചുമത്തുന്നതിന് എക്സൈസ് വകുപ്പിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ദുർബലമായ വകുപ്പുകൾ ചുമത്തി എടുക്കുന്ന കേസുകളിൽ തുച്ഛമായ തുക പിഴയൊടുക്കി പ്രതികൾ മണിക്കൂറുകൾക്കകം പുറത്തിറങ്ങുന്നതാണ് അനുഭവം. ഉടൻ അപാകത പരിഹരിക്കുന്നതിനാണ് കമീഷൻ സ്വമേധയാ ഇടപെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.