വാഹന പരിശോധന തടസ്സപ്പെടുത്തി; വനിത എസ്.െഎയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വാഹന പരിേശാധന തടസ്സപ്പെടുത്തുകയും കയർത്തുസംസാരിക്കുകയും ചെയ്െതന്ന വനിത എസ്.െഎയുടെ പരാതിയിൽ യ ുവാവ് അറസ്റ്റിൽ. കരിമഠം കോളനി ടി.സി 39/1920ൽ 'കരടി അജിത്ത്' എന്ന അജേഷിനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ വനിത സബ് ഇൻസ്പെക്ടറും പൊലീസുകാരും വെട്ടിമുറിച്ചകോട്ടക്ക് സമീപം വാഹന പരിശോധന നടത്തവെയാണ് ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ അജേഷ് അമിത വേഗത്തിൽ വന്നത്. വാഹനം നിർത്താൻ ആവശ്യപ്പെെട്ടങ്കിലും ഇത് അവഗണിച്ച് ബൈക്ക് പെട്രോൾ പമ്പിലേക്ക് ഒാടിച്ചുകയറ്റി. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഇൗടാക്കാൻ െപാലീസ് ആവശ്യപ്പെെട്ടങ്കിലും താൻ ബൈക്ക് ഒാടിച്ചിരുന്നില്ലെന്നും ഉരുട്ടിക്കൊണ്ടുവരികയായിരുന്നതിനാൽ പിഴ നൽകാനാവില്ലെന്നും പറഞ്ഞ് അജേഷ് വനിത സബ് ഇൻസ്പെക്ടറുമായി തർക്കിച്ചു. ഇത് മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മോശമായി സംസാരിച്ച ഇയാൾ ജീപ്പിൻെറ ബോണറ്റിന് പുറത്തിരുന്ന ഒൗദ്യോഗിക രേഖകൾ വലിച്ചെറിയുകയും സമൂഹമാധ്യമങ്ങളിൽ പൊലീസ് മോശമായി പെരുമാറിയെന്ന വ്യാജപ്രചാരണം നടത്തുകയും ചെയ്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. ഫോർട്ട് പൊലീസ് സബ് ഇൻസ്പെക്ടർ വിമൽ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, റെജി, ശ്യാംകുമാർ, പ്രശാന്ത് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.