കഴക്കൂട്ടം: തിരുവനന്തപുരം നഗരസഭ ഉള്ളൂർ സോണൽ ഒാഫിസിൽ ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ദീപു എസ്. കുമാർ (35) പിടിയിൽ. കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലായി രണ്ട് കൊലക്കേസിലും നിരവധി അടിപിടി പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ഇയാൾ. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലായിരുന്നു. ശ്രീകാര്യം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, എസ്.ഐമാരായ ബിജു, സജികുമാർ എ.എസ്.ഐ സജി, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, വിഷ്ണു, രാജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകീട്ട് 4.30ഒാടെ നഗരസഭ ഉള്ളൂർ സോണൽ ഒാഫിസിൽ ഹെൽത്ത് വിഭാഗത്തിൽ എത്തിയ ദീപു ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്ത മറ്റ് ജീവനക്കാരെ മർദിക്കുകയും കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. സോണൽ ഒാഫിസിലെ കാഷ്യറും ഭിന്നശേഷിക്കാരനുമായ അനിൽകുമാർ, ബിൽഡിങ് ഓവർസിയർ രാകേഷ് എന്നിവരെ മർദിച്ച് ഫയലുകൾ എടുത്തെറിയുകയും കമ്പ്യൂട്ടർ തകർക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ ചികിത്സയിലാണ്. IMG-20190929-WA0026.jpg കാപ്ഷൻ: അറസ്റ്റിലായ പ്രതി ദീപു എസ്. കുമാർ by shafeek
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.