ന്യായാധിപനായ ഭർത്താവിൻെറ പീഡനം ഹൈകോടതിയെ അറിയിച്ച് യുവതി ന്യായാധിപനായ ഭർത്താവിൻെറ പീഡനം ഹൈകോടതിയെ അറിയിച ്ച് യുവതി മുംബൈ: സെഷൻസ് കോടതി ജഡ്ജിയായ ഭർത്താവിൻെറയും കുടുംബാംഗങ്ങളുടെയും പീഡനങ്ങൾ വിവരിച്ച് ഭാര്യ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. പ്രാഥമികാന്വേഷണത്തിന് കത്ത് ചീഫ് ജസ്റ്റിസ് ഹൈകോടതി രജിസ്ട്രിക്ക് കൈമാറിയതായി പരാതിക്കാരിയുടെ അഭിഭാഷക അറിയിച്ചു. ഭർത്താവിനെതിരെ അന്വേഷണം നടത്തണമെന്നാണ് 37കാരിയുടെ ആവശ്യം. 2007 േമയ് എട്ടിനാണ് ഇവർ ജഡ്ജിയെ വിവാഹം ചെയ്തത്. അന്നുതൊട്ട് സ്ത്രീധനം ആവശ്യെപ്പട്ട് ഭർത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. വിവാഹച്ചെലവിനു പുറമെ അഞ്ചു ലക്ഷവും വീട്ടുപകരണങ്ങളും നൽകിയിട്ടും കാറും 30 ഏക്കർ കൃഷിയിടവും വേണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഇവർ പറയുന്നു. ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് നേരത്തെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇതിൽ നടപടിയെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.