തിരുവനന്തപുരം: ഓട്ടോയില്‍ കറങ്ങിനടന്ന് പിടിച്ചുപറി നടത്തുന്ന മൂവര്‍സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചാല കരിമഠം കോളനി സ്വദേശി രാഹുല്‍(28), നെടുമങ്ങാട് മഞ്ച വെള്ളൂര്‍ക്കോണം പാതിരിയോട് സ്വദേശി നിധീഷ്(25), മഞ്ച വെള്ളൂര്‍ക്കോണം സ്വദേശി സജി സ്റ്റീഫന്‍(25) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 26നായിരുന്നു അറസ്റ്റിന് അടിസ്ഥാനമായ സംഭവം. മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡില്‍ വീട്ടുജോലിക്ക് നില്‍ക്കുന്ന അയിരൂപ്പാറ ശാസ്തവട്ടം സ്വദേശി അമ്പിളിയുടെ(42) പഴ്സ് ഓട്ടോയില്‍ എത്തിയ മൂവര്‍ സംഘം പിടിച്ചുപറിച്ച ശേഷം സ്ഥലംവിടുകയായിരുന്നു. അന്നുതന്നെ ഇവര്‍ മെഡിക്കല്‍ കോളജ് പൊലീസിന് പരാതിനൽകുകയും പൊലീസ് രഹസ്യമായി കേസന്വേഷിച്ചുവരുകയുമായിരുന്നു. പ്രതികളെ കുറിച്ചും ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നഗരത്തില്‍ അടുത്തിടെ നടന്ന പിടിച്ചുപറി കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലുള്ള ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.