ശംഖുംമുഖം: റോഡിലൂടെ നടന്നുപോവുകയായിരുന്ന ദമ്പതികളെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചു. കണ്ണാന്തുറ സ്വ ദേശികളായ ഗിൽബർട്ട്, ഭാര്യ സ്വീറ്റി എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗിൽബർട്ടിന് കുത്തേറ്റു. തടയാൻ ശ്രമിച്ച ഭാര്യക്ക് മർദനവുമേറ്റു. വെട്ടുകാടുനിന്ന് ശംഖുംമുഖം ഭാഗത്തേക്കുള്ള റോഡിലൂടെ നടന്നുവരികയായിരുന്ന ഇവരുടെ ദേഹത്ത് പിന്നിൽ നിന്നെത്തിയ സ്കൂട്ടർ തട്ടി. ഇതേച്ചൊല്ലി തർക്കം നടക്കുന്നതിനിടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒരാൾ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് ഗിൽബർട്ടിനെ കുത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ സ്കൂട്ടറുമായി സ്ഥലം വിട്ടു. സ്കൂട്ടറിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. ഗിൽബർട്ടിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.