ബാലരാമപുരം: നിയന്ത്രണമില്ലാതെയുള്ള ടിപ്പറുകളുടെ യാത്ര ബാലരാമപുരത്ത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. സ്കൂൾ സമയങ്ങളിലും ഏറെതിരക്കുള്ള രാവിലെയും വൈകീട്ടും ടിപ്പറുകൾ വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് തലങ്ങുംവിലങ്ങും പായുകയാണ്. ടിപ്പറുകളെ നിയന്ത്രിക്കാൻ പൊലീസിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. വിഴിഞ്ഞം-കാട്ടാക്കട റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനും ടിപ്പറുകളുടെ യാത്ര ഇടയാക്കുന്നു. തിരക്കൊഴിഞ്ഞ റോഡുകളുണ്ടെങ്കിലും അതുവഴി യാത്രചെയ്യുന്നില്ലെന്നും നാട്ടുകാർ പറയുന്നു. സമയക്രമീകരണം നടത്തി ടിപ്പറുകളെ ബാലരാമപുരം ജംങ്ഷനിലൂടെ കടത്തിവിടുന്നതിനുള്ള നടപടി പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടാകണമെന്ന് മുസ്ലിം ലീഗ് ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻറ് ഷൗക്കത്തലി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.