പേരൂര്‍ക്കട: സ്കൂൾ വിദ്യാർഥിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയയാള്‍ അറസ്റ്റില്‍. മണ്ണന്തല ചെഞ്ചേരി ലക്ഷം വീട് കോളനിയിൽ കാപ്പിപ്പൊടി മുരുകന്‍ എന്ന മുരുകനാണ് (43) മണ്ണന്തല പൊലീസിെൻറ പിടിയിലായത്. മണ്ണന്തല സ്വദേശിയായ വിദ്യാർഥിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ച് കയറ്റി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർന്നും ഇയാൾ കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയാക്കപ്പെട്ട കുട്ടി വിവരം രക്ഷാകർത്താക്കളോട് പറയുകയായിരുന്നു. തുടർന്ന് രക്ഷാകർത്താക്കൾ മണ്ണന്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജെ. രാകേഷിെൻറ നേതൃത്വത്തിലുള്ള സംഘം ചെഞ്ചേരി ഭാഗത്തനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ മണ്ണന്തല സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.