ശബരിമല സ്ത്രീ പ്രവേശനം: ഇടതുസർക്കാറിെൻറ രാഷ്ട്രീയ നിലപാടിെൻറ അംഗീകാരം

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന സുപ്രീംകോടതിവിധി എൽ.ഡി.എഫ് സര്‍ക്കാറിെൻറ രാഷ്ട്രീയ നിലപാടിെൻറ കൂടി വിജയമായി. വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് ഇൗ വിഷയത്തിൽ അനുകൂല നിലപാടാണ് കൈക്കൊണ്ടത്. അതിനെ പിന്തുണക്കുന്ന സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചു. എന്നാൽ, സ്ത്രീപ്രവേശനം വേണ്ടെന്ന നിലപാടായിരുന്നു യു.ഡി.എഫിന്. ആചാരപരമായ പ്രശ്നമാണെന്നും ഇക്കാര്യത്തില്‍ തന്ത്രിയുടേതാണ് അവസാന വാക്കെന്നുമായിരുന്നു യു.ഡി.എഫ് നിലപാട്. സുപ്രീംകോടതിയില്‍ പ്രശ്നം എത്തിയപ്പോഴും ഇതേ നിലപാട് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാൽ, പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം, സ്ത്രീകൾക്ക് പ്രവേശനമാകാമെന്ന നിലപാട് സുപ്രീംകോടതിയെ അറിയിച്ചു. അതിനുള്ള അംഗീകാരം കൂടിയാണ് വിധി. ദേശീയതലത്തിൽ സ്ത്രീപ്രവേശനത്തെ ആര്‍.എസ്.എസ് അനുകൂലിച്ചെങ്കിലും ബി.ജെ.പി മൗനം പാലിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.