കൃക്ഷിനാശം: വിശദമായ രൂപരേഖ തയാറാക്കാൻ വിദഗ്ധ സംഘം

തിരുവനന്തപും: പ്രളയക്കെടുതിയെ തുടർന്നുണ്ടായ കൃഷിനാശം നേരിടാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും പരിപാലനത്തിനും സംരക്ഷണത്തിനുമായി വിശദമായ രൂപരേഖ തയാറാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേരള കാർഷിക സർവകലാശാല, ഗവേഷണ കേന്ദ്രങ്ങൾ, കൃഷിവകുപ്പ്, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ നിയോഗിച്ച് ഡെപ്യൂട്ടി സെക്രട്ടറി എസ്. മീരയാണ് ഉത്തരവിട്ടത്. പ്രളയാനന്തരം മണ്ണിനും പരിസ്ഥിതിക്കും സംഭവിച്ച മാറ്റം, വയനാട് ജില്ലയിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത്, തെങ്ങി​െൻറ കൂമ്പു ചീയൽ തുടങ്ങിയയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി ശിപാർശകൾ 10 ദിവസത്തിനകം സമർപ്പിക്കണം. വിവിധ ജില്ലകളിലെ ടീം ലീഡർമാരെയും കൺവീനർമാരെയും നിശ്ചയിച്ചു. തൃശൂർ-ഡോ.പി. പ്രമീള, ഡോ.എ. പ്രേമ, പാലക്കാട്, മലപ്പുറം- ഡോ.എം.സി നാരായണൻ കുട്ടി, ഡോ.ഹബീബുർ റഹ്മാൻ, കോഴിക്കോട്, വയനാട് - ഡോ.കെ.എം.ശ്രീകുമാർ, ഡോ. പി. ജയരാജ്, എറണാകുളം- ഡോ.കെ. ഷൈല രാജ്, ഡോ.ജി. ജയലക്ഷ്മി, ആലപ്പുഴ കുട്ടനാട് -ഡോ.കെ. ഗീത, ഡോ. ദേവി, ഇടുക്കി -ഡോ.എം. മുരുകൻ, ഡോ. ജലജ എസ്. മേനോൻ എന്നിവരാണ് ലീഡർമാരും കൺവീനർമാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.