കൊല്ലം: ഒാൺലൈൻ ലോട്ടറി തട്ടിപ്പുകേസിൽ അറസ്റ്റിലായ മുഹമ്മദ് ഷെരീഫിനെ വിട്ടുകിട്ടാൻ ജില്ല ക്രൈംബ്രാഞ്ച് ഉടൻ അപേക്ഷ നൽകുമെന്ന് എ.സി.പി എ. അശോകൻ 'മാധ്യമ'ത്തോട് പറഞ്ഞു.കസ്റ്റഡിയിൽ വിട്ടുകിട്ടാനായി ബുധനാഴ്ച കോടതിയിൽ അപേക്ഷ നിൽകാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനം. എന്നാൽ പുതിയ പരാതിക്കാർ രംഗത്ത് വന്നതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുശേഖരിക്കുന്നതിനായി തീരുമാനം നീട്ടിവെക്കുകയായിരുന്നു. പഴുതടച്ച തെളിവുകളുമായി രണ്ടു ദിവസത്തിനുള്ളിൽ അേപക്ഷ നൽകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. ഒാൺലൈൻ ലോട്ടറി സമ്മാന തട്ടിപ്പുസംഘത്തിെൻറ കെണിയിൽ കുടുങ്ങിയവരുടെ രേഖകൾ ഉപയോഗിച്ച് തട്ടിപ്പു തുടരുന്നതിനിടെയാണ് കഴിഞ്ഞദിവസം ഇയാൾ പിടിയിലായത്. ഒാൺലൈൻ ലോട്ടറി തട്ടിപ്പുകാർ സമ്മാനിച്ചതെന്ന് കരുതുന്ന ലോക്കറും വ്യാജ ഡോളർ നിർമിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഷെരീഫിൽനിന്ന് പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിലെ നിരവധി ആളുകളിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നത്തിയെന്നാണ് പ്രഥമികനിഗമനം. ബംഗളൂരുവും ഡൽഹിയും കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്നാണ് സൂചന. രാഷ്ട്രീയക്കാരും, ബാങ്ക് ഉദ്യോഗസ്ഥരും ഷെരീഫിന് പണം നൽകിയവരുടെ കൂട്ടത്തിലുണ്ടെന്ന് കെണ്ടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.