കരിമ്പനി: പരിശോധിച്ച സാമ്പിളുകളിൽ രോഗാണുക്കളെ കണ്ടെത്താനായില്ല

കുളത്തൂപ്പുഴ: ദിവസങ്ങൾക്ക് മുമ്പ് കിഴക്കൻ മലയോരമേഖലയിലെ ആദിവാസി കോളനിയിലെ യുവാവിൽ കരിമ്പനി കണ്ടെത്തിയതിനെതുടർന്ന് ശേഖരിച്ച സാമ്പിളുകളിൽ രോഗാണുക്കളെ കണ്ടെത്താനായില്ല. ആരോഗ്യ വകുപ്പും കേന്ദ്രസംഘങ്ങളും പ്രദേശത്തുനിന്ന് വെവ്വേറെ ശേഖരിച്ച രക്തസാമ്പിളുകൾ ഡെൽഹിയിലെ ലാബിലടക്കമാണ് പരിശോധിച്ചത്. മേയ് അവസാനവാരമാണ് വില്ലുമല ആദിവാസി കോളനിയിലെ യുവാവിന് കരിമ്പനി ബാധിച്ചതായി സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ രോഗവാഹികളായ മണലീച്ചയെ പ്രദേശത്ത് കണ്ടെത്തി. സ്ഥിതിഗതികൾ വിലയിരുത്താനും രോഗകാരണം കണ്ടെത്താനുമായി പ്രദേശത്തെത്തിയ ആരോഗ്യവകുപ്പ് പ്രത്യേകസംഘവും കേന്ദ്രസംഘവും മണലീച്ചകളും രക്തസാമ്പിളുകളും ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. എന്നാൽ, തുടർപ്രവർത്തനമെന്നനിലയിൽ ഒരുമാസത്തിനുശേഷം ആദിവാസി കോളനിയിലെ വീടുകളിൽ വീണ്ടും പരിശോധന നടത്തുമെന്നും മണലീച്ചയുടെ സാന്നിധ്യം നിരീക്ഷിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.