പുനലൂർ: കൊല്ലപ്പെട്ട കെവിൻ ജോസഫിെൻറ ഭാര്യ നീനുവിെൻറ ചികിത്സരേഖകൾ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. മകൾ മേനാരോഗത്തിനും താൻ ഹൃദ്രോഗത്തിനും ചികിത്സയിലാെണന്ന രേഖകൾ വീട്ടിലുണ്ടെന്നും ഇതു കണ്ടെത്തി ഹാജാരാക്കാനുള്ള അനുമതിവേണമെന്നും അഭ്യർഥിച്ച് കേസിലെ പ്രതി ചാക്കോ ഏറ്റുമാനൂർ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ബുധനാഴ്ച വൈകീട്ട് നാലരയോടെ അഭിഭാഷകൻ വിനോദിെൻറ സാന്നിധ്യത്തിൽ ചാക്കോയെ തെന്മല ഒറ്റക്കൽ റെയിൽവേ സ്േറ്റഷന് സമീപെത്ത വീട്ടിലെത്തിച്ച് നേരത്തേ പൊലീസ് സീൽ ചെയ്തിരുന്ന വീട് ചാക്കോയുടെ സാന്നിധ്യത്തിൽ തുറന്നു. ചാക്കോയെ കയറ്റുന്നതിന് മുമ്പ് മാതാവിനെ മുറിക്കുള്ളിലേക്ക് കയറ്റി. ചികിത്സരേഖകൾ സൂക്ഷിച്ചിട്ടുണ്ടന്ന് പറഞ്ഞ മുറികളിലും അലമാരയിലും മുക്കാൽമണിക്കൂറോളം അഭിഭാഷകെൻറ സാന്നിധ്യത്തിൽ പരിശോധന നടത്തിയെങ്കിലും നീനുവിനെ ചികിത്സിച്ച രേഖകൾ കണ്ടെത്തിയില്ല. ചാക്കോയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചിലത് ലഭിച്ചതായി അറിയുന്നു. ചാക്കോയെ കൊണ്ടുവരുന്നത് കാണാൻ വീടിെൻറ പരിസരത്ത് സ്ത്രീകളടക്കം ജനങ്ങൾ തടിച്ചുകൂടി. ചാക്കോക്കും ഭാര്യക്കും മകനുമാണ് മേനാരോഗമെന്നും ആളുകൾ പൊലീസിനെ നോക്കി വിളിച്ചുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.